വിശുദ്ധ ഇഗ്നേഷ്യസ് ലൊയോള, വിനയത്തിൻറെ പ്രബോധകൻ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വിശുദ്ധ ഇഗ്നേഷ്യസ് ലൊയോള, എളിമയെന്തെന്ന് നമ്മെ പഠിപ്പിക്കുന്നുവെന്ന് മാർപ്പാപ്പാ.
ഈശോസഭയുടെ സ്ഥാപനത്തിന് നേതൃത്വം വഹിച്ച വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയുടെ തിരുന്നാൾ അനുവർഷം ജൂലൈ 31-ന് ആചരിക്കപ്പെടുന്ന പശ്ചാത്തലത്തിൽ “വിശുദ്ധ ഇഗ്നേഷ്യസ്” (#SaintIgnatius) എന്ന ഹാഷ്ടാഗോടുകൂടി ഈ വെള്ളിയാഴ്ച (31/07/20) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.
പാപ്പായുടെ പ്രസ്തുത സന്ദേശത്തിൻറെ പൂർണ്ണ രൂപം ഇങ്ങനെയാണ്:
"#വിശുദ്ധ ഇഗ്നേഷ്യസ് ലൊയോള എളിമയെക്കുറിച്ച് നമ്മെ പഠിപ്പിക്കുന്നു: ദൈവരാജ്യം പണിതുയർത്തുന്നവർ നമ്മളല്ല, നമ്മിൽ സദാ പ്രവർത്തനനിരതമായ ദൈവകൃപയാണെന്ന അവബോധം വിനയം നമ്മിൽ ഉളവാക്കുന്നു. നമ്മൾ ദുർബ്ബല മൺപാത്രങ്ങളാണെങ്കിലും നാം അതിൽ അപരിമേയമായ ഒരു നിധി സംവഹിക്കുകയും അത് പകർന്നു നല്കുകയും ചെയ്യുന്നു. ”
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.
സ്പെയിനിലെ അസ്പെയിത്തിയ എന്ന സ്ഥലത്ത് 1491 ഒക്ടോബർ 23-നാണ് വിശുദ്ധ ഇഗ്നേഷ്യസ് ലൊയോള ജനിച്ചത്.
ദൈവശാസ്ത്രജ്ഞനായിരുന്ന അദ്ദേഹവും വിശുദ്ധ ഫ്രാൻസീസ് സേവ്യർ, വിശുദ്ധ പീറ്റർ ഫാബർ തുടങ്ങിയ 6 സുഹൃത്തുക്കളും ചേർന്നാണ് ഈശോ സഭ സ്ഥാപിച്ചത്.
ഫ്രാൻസിലെ പാരീസിൽ 1540-ൽ സ്ഥാപിതമായ ഈ സമൂഹത്തിൻറെ പ്രഥമ പൊതുശ്രേഷ്ഠനായിരുന്നു വിശുദ്ധ ഇഗ്നേഷ്യസ് ലൊയോള.
1556 ജൂലൈ 31-ന് റോമിൽ വച്ചായിരുന്നു വിശുദ്ധൻറെ മരണം.
1622 മാർച്ച് 12-ന് ഗ്രിഗറി പതിനഞ്ചാമൻ പാപ്പാ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: